മുള്ളൻപന്നിയുടെ ഇറച്ചി സൂക്ഷിച്ചതിന് ശിക്ഷിച്ചു

പീരുമേട്: മുള്ളൻ പന്നിയുടെ ഇറച്ചി കൈവശം വെച്ച കേസിൽ പ്രതികളെ ശിക്ഷിച്ചു. 2012ൽ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ ബിജു തോമസ്, ബിനോയ് തോമസ്, റോയി മാത്യൂ, സിജോ സൈമൺ എന്നിവർക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമാണ് പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആർ.കൃഷ്ണപ്രഭവൻ ശിക്ഷ വിധിച്ചത്. പെരിയാർ കടുവാസങ്കേത്തിലെ പച്ചക്കാനം ഭാഗത്ത് വനപാലകർ നടത്തിയ രാത്രി കാല പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച മുള്ളൻപന്നിയുടെ ഇറച്ചിയും പ്രതികളും പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.