യുവാവിനെ മർദിച്ച സംഭവം:  കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി

കട്ടപ്പന: കല്യാണത്തണ്ടിൽ യുവാവിനെ മര്‍ദിച്ച് കാലും കൈയും തല്ലിയൊടിച്ച സംഭവത്തില്‍ പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഭാര്യയും അമ്മയും ആരോപിച്ചു. ഒക്ടോബര്‍ 17നാണ് കല്യാണത്തണ്ട്് നിരപ്പേല്‍ രാഹുലിനെ (33) രാജീവ് ആക്രമിച്ച് കാലും കൈയും തല്ലിയൊടിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന രാഹുല്‍ കോവിഡിനെ തുടര്‍ന്ന് ഹോട്ടല്‍ ജോലി ചെയ്ത് കുടുംബം പുലർത്തിവരുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുമാസത്തെ ചികിത്സ ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിൽ എത്തിയത്. ജോലി ചെയ്യാനോ നടക്കാനോ കഴിയാതെ കിടപ്പിലായത്തോടെ വീട് പട്ടിണിയിലാണ്. സംഭവം നടന്ന ദിവസം ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ രാഹുലിനെ വഴിയിൽെവച്ച് ചുമട്ടുതൊഴിലാളിയായ രാജീവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുകാലും ഒടിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ രാഹുലിനെ ആക്രമിച്ച കേസിലെ പ്രതി രാജീവ് ജീവനൊടുക്കുകയും ചെയ്തു. അതേസമയം, രാഹുലിനെ ആക്രമിച്ച സംഭവത്തില്‍ രാജീവിൻെറയും രാഹുലിെൻയും സുഹൃത്തായ യുവതിയും ഉണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്നും രാഹുലിൻെറ ഭാര്യ സിന്ധുവും മാതാവ് വിജയമ്മയും ആരോപിച്ചു. യുവതി ഫോണില്‍ വിളിച്ചതനുസരിച്ചാണ് രാവിലെ രാഹുല്‍ വീട്ടില്‍ നിന്നിറങ്ങിയത്. രാജീവ് ആക്രമിക്കുമ്പോള്‍ യുവതി രാഹുലിൻെറ വായ് പൊത്തിപ്പിടിച്ചിരിക്കുകയായിരുന്നു. യുവതിക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ കട്ടപ്പന പൊലീസ് തയാറാകുന്നില്ലെന്നും സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും ഇരുവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.