ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മറയൂർ: വിനോദസഞ്ചാരികള്‍ക്കും വിദ്യാർഥികള്‍ക്കും വില്‍ക്കാനായി തമിഴ്നാട്ടിലെ തേനിയില്‍നിന്ന് മറയൂരിലേക്ക് കഞ്ചാവ് എത്തിച്ച യുവാവ് പിടിയില്‍. കാന്തല്ലൂര്‍ ഇടക്കടവ് സ്വദേശി ആനന്ദാണ് (28) ഒന്നര കിലോ കഞ്ചാവുമായി മറയൂര്‍ പൊലീസിന്‍റെ പിടിയിലായത്. രാത്രി 11ഓടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തേനിയില്‍നിന്ന് ബസില്‍ മൂന്നാറില്‍ കഞ്ചാവ് എത്തിച്ച ശേഷം മറയൂര്‍ സ്വദേശികളുടെ വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കാന്തല്ലൂരിലേക്ക് വരുകയായിരുന്നു. ബാഗിലെ റെയിന്‍ കോട്ടില്‍ ഒളിപ്പിച്ച നിലയിലായതിനാല്‍ ലിഫ്റ്റ് നല്‍കിയവര്‍ക്ക് കഞ്ചാവാണെന്ന് മനസ്സിലായില്ല. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മറയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബ്രിജിത്ത് ലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എൻ.എസ്. സന്തോഷ്, ഗോപി, സജുസണ്‍, കെ. അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചിത്രം TDL Anand prathi: ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ ആനന്ദ് വീട്ടിൽനിന്ന് ആഭരണം മോഷ്ടിച്ചു ചെറുതോണി: മണിയാറംകുടിയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം. കരിപ്പാമറ്റത്തിൽ നിജോ ശിവന്‍റെ വീട്ടിലാണ് മോഷണം. ബസ് ഡ്രൈവറായ നിജോ ജോലിക്കും ഭാര്യ തൊഴിലുറപ്പിനും പോയ സമയത്താണ് സംഭവം. താക്കോൽ പതിവായി വെക്കുന്ന സ്ഥലം മനസ്സിലാക്കി മോഷ്ടാവ് വീട്ടിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കമ്മലും മോതിരവുമാണ് മോഷ്ടിച്ചത്. പിൻവാതിൽ വഴി കടന്നുകളഞ്ഞ മോഷ്ടാവ് അയൽവാസിയായ ഊളാനിയിൽ മനുവിന്‍റെ വീട്ടിലും മോഷണശ്രമം നടത്തി. ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. ഊട്ടുപുര ഉദ്ഘാടനം ചെയ്തു നെടുങ്കണ്ടം: കൂട്ടാർ എൽ.പി സ്കൂളിൽ നിർമിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി പ്രിൻസ്, പി.പി. സുശീലൻ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതിദിന ക്വിസ് മത്സരം, വായനദിന ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.