പ്രളയം തകർത്ത പാലം പുനർനിർമിക്കാൻ നടപടിയില്ല

അടിമാലി: 2018ലെ പ്രളയം തകർത്ത പാലം പുനർനിർമിക്കാൻ ഇനിയും നടപടിയില്ല. അടിമാലി ടൗണുമായി ചേര്‍ന്നുകിടക്കുന്ന കുര്യന്‍സ്പടി-അപ്‌സരകുന്ന് റോഡി‍ൻെറ ഭാഗമായ പാലമാണ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. അടിമാലി ടൗണില്‍ ബൈപാസായി കൂടി ഉപയോഗിക്കാന്‍ കഴിയുന്നതാണിത്. പ്രളയത്തില്‍ ഇരുഭാഗത്തുനിന്നും തൂണുകള്‍ ഇളകിപ്പോകുകയും റോഡിടിഞ്ഞ് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തതോടെ ഗതാഗതം നിലച്ചു. പാലം പുനര്‍നിര്‍മാണത്തിന് നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അയിച്ചിരുന്നെങ്കിലും കാര്യമായി മുന്നോട്ട് പോയില്ല. റോഡി‍ൻെറ ഇരുഭാഗത്തും ഇരുമ്പുകമ്പികള്‍ സ്ഥാപിച്ച് യാത്ര വിലക്കിയിട്ടുണ്ട്. മുമ്പ് ടൗണില്‍ സെൻട്രൽ ജങ്ഷന്‍ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടായാല്‍ വാഹനങ്ങള്‍ ഈ പാതയിലൂടെ വഴിതിരിച്ച് വിട്ടിരുന്നു. idl adi 4 palam ചിത്രം: ഗതാഗതം നിലച്ച കുര്യന്‍സ്പടി-അപ്‌സരകുന്ന് റോഡ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.