പീരുമേട്: ഉണങ്ങിത്തുടങ്ങിയ അപൂർവമായ കർപ്പൂരവൃക്ഷം നാട്ടുകാർക്ക് കൗതുകം പകർന്ന് വീണ്ടും തളിർക്കുന്നു. പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്താണ് ഈ കൗതുകക്കാഴ്ച. 50 വർഷത്തിലധികം കാലപ്പഴക്കമുള്ള വന്മരം 2000 ത്തിലാണ് ഉണങ്ങിത്തുടങ്ങിയത്. ചുവട്ടിൽനിന്ന് ഏതാനും നാമ്പ് പൊട്ടി മുളച്ചെങ്കിലും മരം പൂർണമായും ഉണങ്ങി. പുതിയ നാമ്പുകൾക്ക് ക്ഷേത്ര ജീവനക്കാർ സംരക്ഷണഭിത്തി നിർമിച്ചും വെള്ളമൊഴിച്ചും പരിചരിച്ചതോടെയാണ് അപൂർവ വൃക്ഷം വീണ്ടും തളിർത്ത് തുടങ്ങിയത്. ഇലക്കും മരത്തിന്‍റെ തൊലിക്കും പ്രത്യേക ഗന്ധമുള്ള ഈ വൃക്ഷത്തിന്‍റെ തടി കർപ്പൂരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തലവേദനക്കും ജലദോഷത്തിനുമുള്ള ആയുർവേദ മരുന്നുകളും വേദന സംഹാരികൾ നിർമിക്കാനും കർപ്പൂര മരത്തിന്‍റെ ഇലയും തടിയും ഉപയോഗിക്കാറുണ്ട്. ചിത്രവിവരണം idl - pm d - 1 ക്ഷേത്രപരിസരത്തെ കർപ്പൂര മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.