കൊച്ചി: മുൻസിഫ് മജിസ്‌ട്രേറ്റുകളെ തെരഞ്ഞെടുക്കാനുള്ള കേരള സ്റ്റേറ്റ് ജുഡീഷ്യല്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശിനി ജെ. സാറ ഫാത്തിമക്ക്. ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രിലിമിനറി പരീക്ഷയില്‍ നാലായിരത്തോളം പേരാണ് പങ്കെടുത്തത്. ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വീണ്ടും പരീക്ഷ നടന്നു. തുടര്‍ന്ന് 160 പേരെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 84 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കളമശ്ശേരി നാഷനല്‍ ലോ സ്‌കൂളിലാണ് 26കാരിയായ ഫാത്തിമയുടെ നിയമപഠനം. ആലപ്പുഴ സ്റ്റേഡിയം വാർഡ് വലിയപുരക്കൽ ഡോ. ജിഹാനുദ്ദീൻ (ഫാത്തിമ ഡെന്‍റൽ ക്ലിനിക്)-ലൈല ബീവി ദമ്പതികളുടെ മകളാണ്. സഹോദരന്‍ ഫക്രുദ്ദീന്‍ തിരുവനന്തപുരം സി.ഇ.ടിയില്‍ എം.ടെക് വിദ്യാർഥിയാണ്. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ഷാനിമോൾ ഉസ്മാൻ പിതൃസഹോദരിയുടെ മകളാണ്. എസ്.ജെ. അരവിന്ദിനാണ് രണ്ടാം റാങ്ക്. അൽഫോൻസ ട്രീസ തോമസ് മൂന്നും ബാലു ദിനേഷ് നാലും റാങ്കുകൾ നേടി. 2020ലാണ് കേരള ജുഡീഷ്യൽ സർവിസ് പരീക്ഷ നടത്തിയത്. എസ്.ടി വിഭാഗത്തിൽനിന്ന് എ.എസ്. ഗ്രീഷ്മ, സിമി പി. സിജു എന്നിവരും റാങ്ക് പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.