NEW കളി തടസ്സപ്പെടുത്തിയത് ചോദ്യംചെയ്ത പത്താംക്ലാസ് വിദ്യാർഥിക്ക് മർദനം; കണ്ണിന് പരിക്കേറ്റു

ആറാട്ടുപുഴ: കുട്ടികളുടെ കളി തടസ്സപ്പെടുത്തിയത് ചോദ്യംചെയ്ത 15 വയസ്സുകാരന് അയൽവാസിയുടെ മർദനം. മരക്കമ്പുകൊണ്ടുള്ള അടിയിൽ കണ്ണിന് പരിക്കേറ്റു. തൃക്കുന്നപ്പുഴ പല്ലന കൊട്ടയ്ക്കാട് അനിൽകുമാറിൻെറ മകൻ പത്താംക്ലാസ് വിദ്യാർഥി അരുണിനാണ് (15) പരിക്കേറ്റത്. സംഭവത്തിൽ സമീപവാസി പല്ലന മുണ്ടൻപറമ്പ് കോളനിയിൽ ശാർങ്ധരനെതിരെ (55) തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. വീടിന് സമീപത്തെ വീട്ടുവളപ്പിൽ കുട്ടികൾ കളിക്കുന്നതിനിടെ അവരോടൊപ്പമുള്ള തൻെറ ചെറുമക്കളെ വിളിക്കാൻ ശാർങ്ധരൻ അവിടെയെത്തി. ചെറുമക്കളെ വഴക്കുപറഞ്ഞ് ഓടിച്ചശേഷം അവരെ കളിക്കാൻ വിളിച്ചത് ചോദ്യംചെയ്ത് അവിടെയുണ്ടായിരുന്ന മറ്റ് കുട്ടികളോട് ദേഷ്യപ്പെടുകയും അവരുടെ കളിസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത അരുണിനെ കൈയിൽ കിട്ടിയ മരക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നു. മർദനത്തിൽ ഇടതുകണ്ണിനാണ് പരിക്ക്. ശരീരത്തിൻെറ വിവിധ ഭാഗങ്ങളിലും മർദനമേറ്റ പാടുണ്ട്. അരുണിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.