പ്രതി വിപിൻദാസ്

വഴിയിൽ തടഞ്ഞ് നിർത്തി യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി അയൽവാസി

പനങ്ങാട്: വഴിയിൽ തടഞ്ഞ് നിർത്തി യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി അയൽവാസി. പനങ്ങാട് നടുത്തുരുത്തി റോഡ് സതീശൻ മകൻ സരൂപിനാണ് (36) വെട്ടേറ്റത്. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ ഇയാൾ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടിയ നടത്തുരുത്തി റോഡ് നടുത്തുരുത്തി ഹൗസിൽ വിപിൻദാസിനെ(49) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് വരികയായിരുന്ന സരൂപിനെ ഞായറാഴ്ച രാത്രി 11.30 യോടെ വീടിന് സമീപത്ത് തടഞ്ഞ് നിർത്തി ആയുധവുമായെത്തി വിപിൻദാസ് അക്രമിക്കുകയായിരുന്നുവെന്ന് പനങ്ങാട് പൊലീസ് പറഞ്ഞു.

വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് വർഷം മുമ്പ് സമീപത്തെ കുട്ടികൾ പറമ്പിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അടിപിടിയുണ്ടാവുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതിയാണ് വെട്ട് കൊണ്ട് ചികിത്സയിലുള്ള സരൂപെന്നും ആ കേസിലെ പരാതിക്കാരനാണ് വിപിൻദാസെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Neighbor cuts young man to death with machete after stopping him on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.