ആലങ്ങാട്: ആലുവ- പറവൂർ റോഡിൽ മാളികംപീടിക കാത്തലിക് സിറിയൻ ബാങ്കിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. കാർ ഓടിച്ചിരുന്ന തോട്ടക്കാട്ടുകര സ്വദേശിനി ഡോ. ലൈല നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
ചാലാക്ക ശ്രീ നാരായണ മെഡിക്കൽ കോളജിലെ ഡോക്ടറായ ഇവർ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. ഇവർ ഓടിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.
കൈക്കും മുഖത്തും നിസ്സാര പരിക്കേറ്റ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ആലുവ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി കാർ മാറ്റിയതിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.