അനു ശ്രീനിവാസ്, അനുശ്രീ

യുവാവിനെ മർദിച്ച് കവർച്ച: ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ പിടിയിൽ

കൊച്ചി: യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്ജെൻഡർ അടക്കം രണ്ട് പേരെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. എറണാകുളം കോതാട് മരോട്ടിപറമ്പിൽ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡർ കായംകുളം പുതുപ്പള്ളി ആർ.വി നിവാസിൽ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കലാഭവൻ റോഡിലെ റെയിൽവേ ക്രോസിന് സമീപംവെച്ച് മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേർ അടങ്ങുന്ന സംഘം മർദിച്ച് അവശനാക്കി മൊബൈൽ ഫോണും 7000 രൂപയും കവരുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ കെ.പി. അഖിൽ, സബ് ഇൻസ്‌പെക്ടർമാരായ ഷാഹിന, അനൂപ്, അസി. സബ് ഇൻസ്‌പെക്ടർ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

Tags:    
News Summary - Robbery after beating a young man: Two people, including a transgender, were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.