കോതമംഗലം: വൈദ്യുതിത്തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ബോധരഹിതനായ വൈദ്യുത വകുപ്പ് ജീവനക്കാരനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. നങ്ങേലിപ്പടി നായിക്കമാവുടി യൂനസിന്റെ വീട്ടിലേക്ക് സർവിസ് ലൈൻ വലിക്കുന്നതിനായി വൈദ്യുതിത്തൂണിൽ കയറിയ നെല്ലിക്കുഴി സെക്ഷൻ ഓഫിസിലെ ലൈൻമാൻ ഹസനാണ് ബോധരഹിതനായി പോസ്റ്റിൽ തൂങ്ങിക്കിടന്നത്.
വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ലാഡർ ഉപയോഗിച്ച് എ.എസ്.ടി.ഒ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സിദ്ദീഖ് ഇസ്മായിൽ എന്നിവർ വൈദ്യുതിത്തൂണിൽ കയറി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇദ്ദേഹത്തെ സുരക്ഷിതമായി താഴെ ഇറക്കി സേനയുടെ ആംബുലൻസിൽ കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചു. ലൈൻമാന് ഹൃദയസംബന്ധമായ അസുഖമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
സ്റ്റേഷൻ ഓഫിസർ മുഹമ്മദ് അജ്മൽ ഷായുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.പി. ഷമീർ, ഒ.എ. ആബിദ്, സായി അനുരാഗ്, ഒ.ജി. രാഗേഷ് കുമാർ, പി.കെ. ശ്രീജിത്ത്, ഹോംഗാർഡ്മാരായ സി. ഉണ്ണികൃഷ്ണൻ, എം. സേതു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.