കൊച്ചി: കോർപറേഷൻ വിദ്യാഭ്യാസ, കായിക സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഏത് മുന്നണിയെത്തുമെന്ന കാര്യത്തിൽ സി.പി.എം, ബി.ജെ.പി നിലപാടുകൾ വിധി നിർണയിക്കും. സ്ഥിരംസമിതി അംഗങ്ങളുടെ രണ്ട് സീറ്റിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. യു.ഡി.എഫ് കൗൺസിലർമാരായ രജനി മണി, മേഴ്സി എന്നിവരാണ് വിജയിച്ചത്. ഇതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് നാല് വീതം, ബി.ജെ.പി ഒന്ന് എന്നിങ്ങനെയായിരിക്കുകയാണ് കക്ഷിനില. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം സഹകരിക്കുന്ന സ്ഥിതിയുണ്ടായാൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം യു.ഡി.എഫിന് ലഭ്യമാകില്ല. വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ അവിശ്വാസം കൊണ്ടുവന്നാൽ ഇരുമുന്നണികൾക്കും നാലുവീതം സീറ്റുകളുള്ളതിനാൽ നറുക്കെടുപ്പിനുള്ള സാധ്യതയാണുണ്ടാകുക. ബി.ജെ.പി സി.പി.എമ്മിനെ പിന്തുണച്ചാൽ അധ്യക്ഷസ്ഥാനം എൽ.ഡി.എഫിന് ലഭിക്കും. 27ന് നടക്കുന്ന നികുതി അപ്പീൽകാര്യ സ്ഥിരംസമിതിയിലേക്കുള്ള അവിശ്വാസ പ്രമേയത്തിൽ സി.പി.എം എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാകും. ബി.ജെ.പിക്കെതിരെ നിലപാടെടുത്താൽ ചെയർപേഴ്സൻ സ്ഥാനം കോൺഗ്രസിന് ലഭിക്കും. അങ്ങനെയുണ്ടായാൽ വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് സി.പി.എമ്മിനെ ബി.ജെ.പി പിന്തുണക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.