കാക്കനാട്: യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ ബഡകന്നൂർ സ്വദേശി പടേക്കറിയ വീട്ടിൽ പ്രവീണാണ് (30) തൃക്കാക്കര പൊലീസിെൻറ വലയിലായത്. തൃക്കാക്കര സി.ഐ ആർ. ഷാബുവിെൻറ നേതൃത്വത്തിലുള്ള സംഘം കർണാടകയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചോറ്റാനിക്കര ക്ഷേത്രത്തിൽ ജീവനക്കാരനായിരുന്ന പ്രതി രണ്ടു കുട്ടികളുടെ അമ്മയുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിച്ച് കാക്കനാട് പാലച്ചുവടിനടുത്ത് അമ്പാടിമൂലയിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയുമായിരുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ആണെന്ന് പറഞ്ഞാണ് യുവതി ഇയാളുമായി പരിചയപ്പെട്ടത്.
യുവതിക്ക് ജോലിയില്ല എന്ന് മനസ്സിലായതോടെ ഇരുവരും തമ്മിൽ ബഹളം പതിവായിരുന്നെന്ന് ഫ്ലാറ്റിലെ മറ്റ് താമസക്കാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഇയാൾ നാടുവിട്ടുപോയതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തൃക്കാക്കര എ.സി.പി ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കർണാടകയിലെ മടിക്കേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ കണ്ടെത്തിയത്. പൊലീസ് എത്തിയതോടെ പുത്തൂരിലേക്ക് കടന്നുകളഞ്ഞ ഇയാളെ തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐമാരായ എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, സീനിയർ സി.പി.ഒമാരായ ജാബിർ, രഞ്ജിത് ബി. നായർ എന്നിവരടങ്ങിയ സംഘം വാഹന ഇടപാടുകാരെന്ന വ്യാജേന എത്തി പിടികൂടുകയായിരുന്നു. കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.