കൊച്ചി മുസിരിസ് ബിനാലെ വേദിയായ അസ്പിൻ വാൾ ഹൗസിൽ മുണ്ടംവേലി ഫാദർ അഗസ്റ്റിനോ വിസിനി സ്പെഷൽ സ്കൂൾ വിദ്യാർഥികൾ

കൊച്ചി: മുണ്ടംവേലി ഫാദർ അഗസ്റ്റിനോ വിസിനി സ്പെഷൽ സ്കൂളിലെ (ബധിര വിദ്യാലയം) ഇരുപത്തിയഞ്ചോളം വിദ്യാർഥികൾ കൊച്ചി ബിനാലെ സന്ദർശിച്ചു. അധ്യാപകർക്കൊപ്പം എത്തിയ വിദ്യാർഥികൾ ബിനാലെ വേദികളിലെ വിവിധ കലാസൃഷ്ടികൾ ഹൃദയം നിറയെ കണ്ടു. മൈൻഡ് എംപവേർഡ് മാനേജിങ് ഡയറക്ടർ മായയുടെയും മറ്റ് അംഗങ്ങളുടെയും സഹകരണത്തോടെയായിരുന്നു സന്ദർശനം. നിലവിലെ വിദ്യാർഥികൾക്കൊപ്പം മുൻ വിദ്യാർഥികളും ഇതിൽ പങ്കാളികളായി. എല്ലാ വർഷവും തങ്ങൾ ബിനാലെ സന്ദർശിക്കാറുണ്ടെന്നും ഇത്തവണത്തെ കലാസൃഷ്ടികൾ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ പറഞ്ഞു. തങ്ങളുടെ കുട്ടികൾക്ക് മികച്ച കലാവാസനയുണ്ടെന്നും ഇത്തരം സന്ദർശനങ്ങൾ അവർക്ക് പുതിയ സൃഷ്ടികൾ നടത്താൻ വലിയ പ്രചോദനമാകുമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനാണ് ബിനാലെയിൽ എത്തുന്നതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. ബിനാലെയിലെ വിവിധ ഇൻസ്റ്റലേഷനുകളും അവയ്ക്ക് ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളും പ്രമേയങ്ങളും നേരിട്ട് കണ്ടറിയാൻ സാധിച്ചത് ക്ലാസ്റൂമിന് പുറത്തുള്ള വലിയൊരു അനുഭവമാണ് കുട്ടികൾക്ക് സമ്മാനിച്ചത്.

Tags:    
News Summary - Art appreciation beyond the senses; They came to see the Biennale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.