2024ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിർണയിക്കും -എം.വി. ഗോവിന്ദൻ

മട്ടാഞ്ചേരി: 2024 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിർണയിക്കുന്നതാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. തോപ്പുംപടിയിൽ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റി ഓഫിസായ ടി.എം. മുഹമ്മദ് സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയെ താഴെയിറക്കാൻ ശ്രമകരമായ കൂട്ടായ ദൗത്യം അനിവാര്യമാണ്. കോൺഗ്രസിന് ബി.ജെ.പിക്ക് ബദലാകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ സെക്രട്ടറി കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ, ഗോപി കോട്ടമുറിക്കൽ, എസ്. സതീഷ്, ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, കെ.എ. എഡ്വിൻ എന്നിവർ സംസാരിച്ചു. കെ.ജെ. മാക്സി എം.എൽ.എ സ്വാഗതം പറഞ്ഞു.

Tags:    
News Summary - 2024 elections will decide the fate of India MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.