കാക്കനാട്: തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഒരുക്കം പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലെത്തിയത് നിരവധി പേർ. പോളിങ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന ക്ലാസ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥർ കലക്ടറേറ്റിലെത്തിയത്.
പലതരം അസുഖങ്ങളുള്ളതിനാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കൂടുതൽ പേരുടെയും അപേക്ഷ. ഇതിന് പലരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. കോവിഡ് വ്യാപനത്തിനുള്ള സാധ്യത പരിഗണിച്ച് എറണാകുളം സിവിൽ സ്റ്റേഷനിൽ നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അപേക്ഷകൾ കലക്ടറേറ്റ് കവാടത്തില്‍ സ്ഥാപിച്ച ബോക്സിൽ സമർപ്പിക്കാനാണ് നിർദേശം.
ഇതുവരെ ലഭിച്ചതിൽ ഏറ്റവും കൂടുതല്‍ അപേക്ഷകൾ നടുവേദനയുള്ളതിനാൽ ഒഴിവാക്കണമെന്നുള്ളവയാണ്. മറ്റു ചിലര്‍ അച്ഛനമ്മമാരെ നോക്കാന്‍ ആളില്ലെന്ന് ചൂണ്ടിക്കാട്ടിയും അപേക്ഷ നൽകി. ഭാര്യക്കും ഭര്‍ത്താവിനും പോളിങ് ഡ്യൂട്ടി ലഭിച്ച സംഭവങ്ങളും ഉണ്ട്.
ഇത്തരം അപേക്ഷകള്‍ മാറ്റിെവക്കാനും പിന്നീട് ഉചിത തീരുമാനം എടുക്കാനുമാണ് അധികൃതരുടെ നിര്‍ദേശം. കൂടാതെ മുലയൂട്ടുന്ന അമ്മമാര്‍ക്കും ഭിന്നശേഷിയുള്ള പലര്‍ക്കും െതരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള മെമ്മോ വന്നിട്ടുണ്ട്.
അവരെ ഒഴിവാക്കാന്‍ നേരേത്തതന്നെ െതരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇവർക്ക് ക്ലറിക്കൽ തെറ്റുകൾ കാരണമാണ് ഡ്യൂട്ടി ലഭിച്ചതെന്നും അവരെ ഒഴിവാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.