മരിച്ച നേതാവിന് കോവിഡ്; സ്ഥാനാർഥികൾ ക്വാറൻറീനിൽ

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന നേതാവിെൻറ അപ്രതീക്ഷിത മരണശേഷം കോവിഡ് സ്ഥിരീകരിച്ചതോടെ ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളെല്ലാം ക്വാറൻറീനിൽ. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറിയും പനമ്പുകാട് സ്വദേശിയുമായ രാധ രമണനാണ് കഴിഞ്ഞ ദിവസം മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് പച്ചാളത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരവും നടത്തി.

പണിമുടക്ക് ദിനത്തിൽ മുളവുകാട് പഞ്ചായത്തിലെ 13, 15, 16 വാർഡുകളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായിരുന്നു ഇദ്ദേഹം. യു.ഡി.എഫ് കുടുംബയോഗങ്ങളിലും പങ്കെടുത്തു. പഞ്ചായത്തിലെ 15, 16 വാർഡുകളിലെ സ്ഥാനാർഥികളും േബ്ലാക്ക്, ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളും ഇതോടെ ക്വാറൻറീനിൽ പോകേണ്ട അവസ്ഥയിലായി. സ്ഥാനാർഥികൾ ഇല്ലെങ്കിലും പ്രചാരണം ഊർജിതമായി തുടരുകയാണ് പ്രവർത്തകർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.