യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

അങ്കമാലി: കൈത്തണ്ടയുടെ ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന നിലയിൽ യുവാവിന്റെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. അങ്കമാലി മൂക്കന്നൂർ ആഴകം മൈപ്പാൻ വീട്ടിൽ മാതൃുവിൻ്റെ മകൻ അരുണിന്റെ (29) മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചെ ചാലിൽച്ചിറയിൽ  കണ്ടെത്തിയത്. വീട്ടിലെ മുറിയിലുണ്ടായിരുന്ന അരുണിനെ ഞായറാഴ്ച രാത്രി മുതലാണ് കാണാതായത്.

മുറിയിൽ ചോര തളം കെട്ടിയ നിലയിലായിരുന്നു. സമീപം ബ്ളേഡും കണ്ടെത്തി. എന്താണ് സംഭവിച്ചതെന്നറിയാതെ വീട്ടുകാർ സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടില്ല. അതോടെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും രാത്രി മുതൽ പലയിടങ്ങളിലും അന്വേഷണം നടത്തി. അതിനിടെയാണ് പുലർച്ചെ വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ ഉപയോഗ ശൂന്യമായ ചിറയിൽ കൈത്തണ്ടയുടെ ഞരമ്പ് മുറിഞ്ഞ് ചോരവാർന്നൊഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചിറയോട് ചേർന്ന് അരുണിൻ്റെ ഇരുചക്ര വാഹനവുമുണ്ടായിരുന്നു.

പിറവം അരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ടിസ്റ്റ്) നിന്ന് കമ്പൂട്ടർ സയൻസിൽ ബി. ടെക്ക്  പാസായ അരുണിന് യോഗ്യതക്കനുസരിച്ചുള്ള ജോലിയോ, ജീവിതാവശ്യത്തിനുള്ള വരുമാനമോ ഇല്ലാത്തതിനാൽ ഏറെ നാളായി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിഷമം പലപ്പോഴും വീട്ടുകാരോട് പങ്കുവെച്ചിരുന്നു. അതിന്റെ നൈരാശ്യമാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. കളമശ്ശേരി 'നെസ്റ്റി 'ൽ താത്ക്കാലിക ജീവനക്കാരനാണ്. അമ്മ: മേരി. സഹോദരൻ അഖിൽ മാതൃു. സ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - young man found dead in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.