ആലുവ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വാഹനങ്ങളിലും നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് മിന്നൽ പരിശോധന നടത്തി.നിയന്ത്രണം പാലിക്കാതെ നിരത്തിലോടിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഒരുകാരണവശാലും ബസുകളിൽ യാത്രക്കാർ നിന്ന് യാത്രചെയ്യാൻ പാടില്ല.
ആലുവ മാർക്കറ്റിൽ സന്ദർശനം നടത്തിയ അദ്ദേഹം കർശന നിർദേശങ്ങൾ നൽകി. എ.ടി.എം കൗണ്ടറുകളിൽ നടത്തിയ പരിശോധനയിൽ നിരവധി എ.ടി.എമ്മുകളിൽ സാനിറ്റൈസർ ഇല്ലെന്ന് കണ്ടെത്തി. ഈ ബാങ്കുകൾക്ക് നോട്ടീസ് നൽകും. മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലും പരിശോധ നടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലും പരിശോധന നടക്കുകയാണ്. ഇതിനായി സ്റ്റേഷൻ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡുകൾ രുപവത്കരിച്ചതായി എസ്.പി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കും.
ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും സേവനസജ്ജരായി കോവിഡ് കൺട്രോൾ റൂം പ്രവർത്തനം തുടരുകയാണ്. കോവിഡ് സംബന്ധമായ സംശയങ്ങൾക്കും ആവശ്യങ്ങൾക്കും എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്നും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.