90ാം വർഷവും മഞ്ഞനിക്കര തീർഥയാത്ര: നിർവൃതിയിൽ വിശ്വാസികൾ

കൊച്ചി: വടക്കൻ മേഖല മഞ്ഞനിക്കര കാൽനട തീർഥയാത്ര മുടങ്ങാതെ 90ാം വർഷവും പൂർത്തീകരിച്ചതി‍ൻെറ നിർവൃതിയിൽ വിശ്വാസികൾ. മണീടിൽനിന്ന് തുടങ്ങി എം.സി റോഡിലൂടെ കയറ്റങ്ങളും പകൽ ചൂടും നേരിട്ടാണ് യാത്ര മഞ്ഞനിക്കരയിൽ എത്തുന്നത്. ഈ മാസം എട്ടിന് മണീട് സെന്‍റ് കര്യാക്കോസ് കത്തീഡ്രലിൽനിന്നാണ് ആരംഭം. ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാർ ആശീർവദിച്ച് കൈമാറിയ പതാക തീർഥയാത്രയുടെ പ്രസിഡന്‍റ് ഫാ. തോമസ് പൂതിയോട്ട്, കൺവീനർമാരായ ഇ.സി. രാജു ഇല്ലിമൂട്ടിൽ, സിജു ജോസ് വൈശ്ശേരിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മൂന്ന് ദിവസത്തെ തീർഥയാത്രയിൽ വൈദികരും വിശ്വാസികളും പങ്കെടുത്തു. ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെ ദേഹവിയോഗ വർഷത്തിൽ പിറവത്തിനടുത്ത് മണീടിൽനിന്ന് ഏഴ് വിശ്വാസികൾ ആരംഭംകുറിച്ചതാണ് കാൽനട തീർഥയാത്ര. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രതീകാത്മകമായി പ്രധാന രഥവുമായി ചുരുക്കം ആളുകളാണ് എത്തിയിരുന്നത്. ER manjinikkara: വടക്കൻ മേഖല കാൽനട തീർഥയാത്ര മഞ്ഞനിക്കരയിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.