എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ വികസിക്കും; 229 കോടി ചെലവിൽ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നായ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ വൻ വികസനത്തിന് തയാറെടുക്കുന്നു. 229 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഷൻ വികസിപ്പിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിന് കീഴിലെ റെയിൽ ലാൻഡ് ഡെവലപ്മൻെറ് അതോറിറ്റി (ആർ.എൽ.ഡി.എ) ടെൻഡർ ക്ഷണിച്ചു. 48 ഏക്കർ വിസ്തൃതിയിൽ ആറ് പ്ലാറ്റ്ഫോമും രണ്ട് ടെർമിനലും ഉൾപ്പെടുന്നതാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ എന്ന എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ. വടക്ക് ഷൊർണൂർ ഭാഗത്തേക്ക്, തെക്ക് ആലപ്പുഴ ഭാഗത്തേക്ക്, തെക്കുപടിഞ്ഞാറ് വില്ലിങ്ടൺ ഐലൻഡ് ഭാഗത്തേക്ക്, കിഴക്ക് കോട്ടയം ഭാഗത്തേക്ക് എന്നിങ്ങനെ നാല് വ്യത്യസ്ത ദിശകളിലേക്കുള്ള റെയിൽപാതകളെ ബന്ധിപ്പിക്കുന്ന ജങ്ഷൻകൂടിയാണിത്. രൂപകൽപന, നിർമാണം, ധനസഹായം, പ്രവർത്തിപ്പിക്കൽ, കൈമാറൽ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാകും സ്റ്റേഷൻ വികസിപ്പിക്കുക. ഡിപ്പാർച്ചർ ഹാൾ, അറൈവൽ ഹാൾ, ഇൻഫർമേഷൻ സൻെറർ, ബാഗേജ് സെക്യൂരിറ്റി ചെക്ക് ഇൻ ഏരിയ, എൻക്വയറി കൗണ്ടർ എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിെല സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിസൗഹൃദ രൂപകൽപനക്ക് ഊന്നൽ നൽകിയുള്ള നവീകരണത്തോടെ സ്റ്റേഷനിൽ വയോജന, ഭിന്നശേഷി സൗഹൃദ അന്തരീക്ഷവും നിലവിൽവരും. മൂന്ന് വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഓൺലൈൻ ടെൻഡർ ക്ഷണിക്കുന്നതിന് മുന്നോടിയായി ആർ.എൽ.ഡി.എ സംഘടിപ്പിച്ച വിഡിയോ കോൺഫറൻസ് തിങ്കളാഴ്ച നടന്നു. പ്രമുഖ ഡെവലപ്പർമാരായ കൽപതരു ഗ്രൂപ്, അദാനി ഗ്രൂപ്, ആങ്കറേജ് ഇൻഫ്രാസ്ട്രക്ചർ, ഐ സ്ക്വയേർഡ് ക്യാപിറ്റൽ, ജി.എം.ആർ ഗ്രൂപ്, ഒമാക്സ് ഗ്രൂപ് എന്നിവ ഉൾപ്പെടെ പതിനഞ്ചിലധികം കമ്പനികൾ യോഗത്തിൽ പെങ്കടുത്തു. കമ്പനികൾ ഉന്നയിച്ച സംശയങ്ങൾക്ക് ആർ.എൽ.ഡി.എ അധികൃതർ മറുപടി നൽകി. ഫെബ്രുവരി 22 വരെയാണ് ടെൻഡർ സ്വീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.