അമ്പലപ്പുഴ: വാക്തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവൽ സന്തോഷിനെയാണ് (46) അനുജൻ ബിസി അടിച്ചുകൊന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ചെമ്മീൻ പീലിങ് ഷെഡിലെ തൊഴിലാളിയാണ് സന്തോഷ്. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയാണ് ബിസി. ഇരുവരും തമ്മിൽ ദിവസവും മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവദിവസവും രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. വൈകീട്ട് മൂന്നോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ബിസി നിൽക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാർ എത്തിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടത്. ഈ സമയവും ബിസി മൃതദേഹത്തിനരുകിൽനിന്ന് മാറിയില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. വഴക്കുഭയന്ന് ഇരുവരുടെയും ഭാര്യമാർ വർഷങ്ങളായി സ്വന്തം വീട്ടിലാണ് കഴിയുന്നത്. സന്തോഷിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: രതി. (ചിത്രം 1 പ്രതി ബിസി ചിത്രം2.. സന്തോഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.