ശ്രീനന്ദന് രക്തമൂലകോശം തേടി കളമശ്ശേരിയിൽ ക്യാമ്പ്

കൊച്ചി: മജ്ജയിൽ ബാധിച്ച അപൂർവ അർബുദത്തി‍ൻെറ ചികിത്സക്ക് ശ്രീനന്ദന് രക്തമൂലകോശം കണ്ടെത്താൻ ജില്ലയിലും വേദിയൊരുക്കി. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചര വരെ കളമശ്ശേരി സെന്‍റ് പോൾസ് കോളജിൽ ഡോണർ രജിസ്ട്രേഷൻ കാമ്പയിൽ നടത്തും. 18 മുതൽ 50 വയസ്സുവരെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. കൊല്ലം അഞ്ചൽ സ്വദേശി രഞ്ജിത്ത്-ആശ ദമ്പതികളുടെ മകനാണ് ഏഴു വയസ്സുകാരൻ ശ്രീനന്ദൻ. മജ്ജയുടെ 90 ശതമാനം രോഗബാധിതമായി. മുതിർന്നവരിൽ മാത്രം കാണുന്ന രോഗാവസ്ഥയാണ് കുട്ടിക്ക്. പ്രായത്തിന് വേണ്ട മരുന്നുകളുടെ അഭാവം ചികിത്സയെ സാരമായി ബാധിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് രക്തമൂലകോശം മാറ്റിവെക്കുകയാണ് സാധ്യമായ ചികിത്സ. ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ നടത്താനാകൂ. ദാതാവിനെ ലഭിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്നുമുതൽ 20 ലക്ഷത്തിൽ ഒന്നുവരെ മാത്രമാണ്. ഇതുവരെ ഡോണർ രജിസ്ട്രിയിൽ പേരുള്ള 38 ദശലക്ഷം ആളുകളിൽപോലും ശ്രീനന്ദന് ചേരുന്ന ദാതാവിനെ ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് കൂടുതൽ പേർ സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്താൽ മാത്രമാണ് കണ്ടെത്താനാകൂ. ബ്ലഡ് ഈസ് റെഡ്, എമർജൻസി ആക്ടിവ് ഫോഴ്സ് ചാരിറ്റബിൾ സൊസൈറ്റികളുടെ നേതൃത്വത്തിൽ ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. അണുമുക്ത പഞ്ഞി ഉപയോഗിച്ച് ഉൾക്കവിളിൽനിന്ന് സാമ്പിൾ നൽകിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഫോൺ: അബ്ദുൽ സലീം ഇടപ്പള്ളി -9061885791, അസീസ് കല്ലുമ്പുറം -9745073537, ജോബി കാലടി 9447605439, സിദ്ദീഖ് യൂസുഫ് കലൂർ -9747974755.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.