സിൽവർ ലൈൻ: സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നത് -ജനകീയ സമിതി

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ നിലപാട് വിശദീകരിക്കാൻ അവസരം നിഷേധിക്കുന്ന സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള സർവേ നടത്താമെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ തള്ളിയ സുപ്രീംകോടതി വിധി, പദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ ആശങ്കകൾ വേണ്ട രീതിയിൽ വിശകലനം ചെയ്തതല്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം. സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞെന്ന് വരുത്തി എത്രയും വേഗം വിദേശ വായ്പ നേടിയെടുക്കാനാണ് നിയമം ലംഘിച്ച് കല്ലിടുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണെന്ന് സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.