കൊച്ചി: എം.എൽ.എയുടെ ഭാര്യയുൾപ്പെട്ട ആറംഗ സംഘമാണ് തന്നെ പോക്സോ കേസിൽ കുടുക്കിയതെന്ന് 'നമ്പർ18' ഹോട്ടൽ പോക്സോ കേസ് പ്രതി അഞ്ജലി റീമാ ദേവ്. എം.എൽ.എയുടെ ഭാര്യ ഉൾപ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകൾ ചോദ്യംചെയ്തതിന്‍റെ പേരിലാണ് പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ചോദ്യംചെയ്യലിനായി കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഞ്ജലി. വയനാട് സ്വദേശിയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് ഹോട്ടലുടമ റോയി വയലാറ്റ്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ഹോട്ടലിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ജലിയാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.