കൊച്ചി: ക്ഷേത്രത്തിൽനിന്ന് തിരുവാഭരണം മോഷ്‌ടിച്ചശേഷം പകരം മുക്കുപണ്ടം വെച്ച സംഭവത്തിൽ മുൻ മേൽശാന്തി പിടിയിൽ. കണ്ണൂർ അഴീക്കോട് സ്വദേശി അശ്വന്തിനെയാണ് (32) പാലാരിവട്ടം പൊലീസ് പിടികൂടിയത്. വെണ്ണല മാതാരത്ത് ദേവീക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ചശേഷം മുക്കുപണ്ടം പകരംവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുതുതായി ചുമതലയേറ്റ മേൽശാന്തിക്ക് ആഭരണങ്ങളുടെ ശുദ്ധിയിൽ സംശയം തോന്നി ക്ഷേത്ര ഭാരവാഹികളെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ബ്രാഹ്മണ സമുദായാംഗമെന്ന് കളവുപറഞ്ഞാണ് പ്രതി ക്ഷേത്രങ്ങളിൽ ജോലിക്ക് കയറിയിരുന്നത്. ആഭരണങ്ങൾ മാറ്റിയശേഷം അതേ മാതൃകയിലും തൂക്കത്തിലും മുക്കുപണ്ടം വിഗ്രഹത്തിൽ അണിയിച്ച് നിരവധി ക്ഷേത്രങ്ങളിൽ തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു. photo ekg crime aswanth അശ്വന്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.