കൂത്താട്ടുകുളം: യുക്രെയ്നിൽനിന്ന് ഒലിയപ്പുറം വണ്ടാനത്ത് സാൽവിൻ സാബു (19) സുരക്ഷിതനായി നാട്ടിലെത്തി. യുക്രൈനിലെ വി.എൻ കറാസിൻ ഖാർകിവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ മെഡിസിൻ വിദ്യാർഥിയാണ് സാൽവിൻ. തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. അഞ്ചുദിവസം ബങ്കറിലാണ് കഴിഞ്ഞത്. ഈ സമയം ഭക്ഷണവും വെള്ളവും മുടങ്ങാതെ ലഭിച്ചിരുന്നു. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഹംഗറിയിൽനിന്നുള്ള വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തിയത്. കർഷകനായ സാബുവിന്റെയും ദക്ഷിണാഫ്രിക്കയിൽ നഴ്സായ മരിയയുടെയും മൂത്ത മകനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന എലിസബത്ത് സഹോദരിയാണ്. ഫോട്ടോ : യുക്രൈനിൽനിന്ന് സുരക്ഷിതമായി നാട്ടിലെത്തിയ ഒലിയപ്പുറം വണ്ടാനത്ത് സാൽവിൻ പിതാവ് സാബുവിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.