അബൂദബിയിൽ അവിവാഹിതരായ പ്രവാസികളുടെ മക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്

അബൂദബി: വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന, മുസ്ലിംകളല്ലാത്ത പ്രവാസികളുടെ മക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ നടപടിയുമായി അബൂദബി. മുസ്ലിം രാഷ്ട്രങ്ങളല്ലാത്തയിടങ്ങളിൽനിന്നെത്തുന്ന മുസ്ലിംകൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. മിശ്രവിവാഹിതരുടെ കാര്യത്തിലും ഈ നിയമം ബാധകമാണ്. അവിവാഹിതർ ഒരുമിച്ചുതാമസിക്കുന്നത് കുറ്റകരമല്ലാതാക്കിയതിന് പിന്നാലെയാണ് അവരുടെ മക്കൾക്കും നിയമപരിരക്ഷ നൽകുന്ന നിയമം കൊണ്ടുവന്നത്. രക്ഷാകര്‍തൃ പ്രസ്താവനക്ക് അപേക്ഷിച്ചും അബൂദബി നിയമവകുപ്പ് മുഖേന കോടതി ഉത്തരവ് കരസ്ഥമാക്കിയും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാം. 2020ല്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമപരിഷ്‌കാരത്തിലൂടെ അവിവാഹിതരായ ദമ്പതികള്‍ ഒരുമിച്ചുതാമസിക്കുന്നത് കുറ്റകരമല്ലാതാക്കിയിരുന്നു. അതേസമയം, ഈ ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ രജിസ്ട്രേഷൻ അടക്കമുള്ളവ അവ്യക്തമായി തുടരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.