മലയാറ്റൂര്‍: തീഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ അടിവാരത്ത് മണപ്പാട്ടുചിറക്ക് സമീപം നിര്‍മിച്ച യാത്രി നിവാസ് പൂട്ടിയ നിലയില്‍. 1987-1992 കാലയളവിലെ അങ്കമാലി എം.എല്‍.എ ആയിരുന്ന എം.വി. മാണിയാണ് തീർഥാടകര്‍ക്ക് അഞ്ച് കോടി ചെലവില്‍ യാത്രി നിവാസ് നിര്‍മിച്ചത്. എട്ട് മുറിയും ഡോര്‍മിറ്ററിയും ചേര്‍ന്നതാണ് കെട്ടിടം. മുറികളില്‍ ഒരേ സമയം 32 പേര്‍ക്കും ഡോര്‍മിറ്ററിയില്‍ 25 പേര്‍ക്കും താമസിക്കാന്‍ കഴിയുന്ന നിലയിലാണിത്. ഇപ്പോള്‍ വന്യമൃഗങ്ങളുടെ വിശ്രമകേന്ദ്രമായി മാറി. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് ഭരണാധികാരികളുടെ കുറ്റകരമായ അനാസ്ഥയാണ് പൂട്ടാന്‍ കാരണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളായ ടി.ഡി. സ്റ്റീഫന്‍, നെല്‍സന്‍ മാടവന എന്നിവര്‍ പറഞ്ഞു. മലയാറ്റൂരിന്റെ ടൂറിസം സാധ്യതകള്‍ മുന്നില്‍കണ്ടാണ് തീർഥാടകര്‍ക്ക് താമസിക്കുന്നതിന് ഇത് നിര്‍മിച്ചത്. മലയാറ്റൂരില്‍ ആരംഭിക്കുന്ന ടൂറിസം പദ്ധതിയെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയാണെന്നും പൂര്‍ത്തീകരിച്ചതെല്ലാം പൂട്ടിയ നിലയിലാണെന്നും പ്രാദേശിക ഭരണകൂടമായ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിന് പ്രധാന കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. ചിത്രം: മലയാറ്റൂര്‍ കുരിശുമുടിയില്‍ തീർഥാടകര്‍ക്ക് നിര്‍മിച്ച യാത്ര നിവാസ് പൂട്ടിയനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.