പ്രതീക്ഷകൾ വിഫലം: കൃഷ്ണപ്രിയ യാത്രയായി

കാഞ്ഞിരപ്പള്ളി: ജീവൻ നിലനിർത്തുന്നതിന് സുമനസ്സുകളുടെ സഹായവും പ്രാർഥനയും ഫലം കാണാതെ കൃഷ്ണപ്രിയ (24) യാത്രയായി. മരണത്തോട് മല്ലടിച്ച തമ്പലക്കാട് പാറയിൽ ഷാജിയുടെ മകൾ കൃഷ്ണപ്രിയ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ജനുവരി 29ന് പ്രസവാനന്തരം ഉണ്ടായ രക്തസ്രാവവും അനുബന്ധരോഗങ്ങളുമാണ് യുവതിയുടെ ജീവന് ഭീഷണിയായത്. ശനിയാഴ്ച വൈകീട്ട് നാലോടെ രാജഗിരി ആശുപത്രിയിലായിരുന്നു മരണം. കൃഷ്ണപ്രിയയുടെ മരണത്തോടെ രണ്ടുകുഞ്ഞുങ്ങൾക്കാണ് അമ്മയെ നഷ്ടമായത്. മൂവാറ്റുപുഴ ആശുപത്രിയിൽ ഓപറേഷനിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മൂവാറ്റുപുഴ ആയവന പാലനിൽക്കുംപറമ്പിൽ പ്രവീണാണ് കൃഷ്ണപ്രിയയുടെ ഭർത്താവ്. ഡ്രൈവർ ജോലി മാത്രമുള്ള പ്രവീണിന് കുടുംബം പോറ്റാൻ ഏറെ വിഷമിക്കുമ്പോഴാണ് ഭാര്യയെ രോഗം പിടികൂടിയത്. മൃതദേഹം ഞായറാഴ്ച രാവിലെ 10ന് തമ്പലക്കാട്ടെ വീട്ടിൽ എത്തിക്കും. സംസ്കാരം വൈകീട്ട് മൂന്നിന് തമ്പലക്കാട്ടെ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.