മുള്ളരിങ്ങാട്: കാപ്പിക്കുരു പറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മുള്ളരിങ്ങാട് ചോറ്റുപാറയിൽ കുരുവിളയാണ് (ബേബി - 56) മരിച്ചത്. ഒരാഴ്ച മുമ്പ് ഇലപ്പള്ളിയിലെ പുരയിടത്തിൽ കാപ്പിക്കുരു പറിക്കാൻ പോയ കുരുവിളയെക്കുറിച്ച് വീട്ടുകാർക്ക് വിവരം ലഭിച്ചില്ല. തുടർന്ന് ചൊവ്വാഴ്ച സ്ഥലത്തെത്തി അന്വേഷിക്കുന്നതിനിടെ കാപ്പിയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനുശേഷം മുള്ളരിങ്ങാട് സംസ്‌കരിക്കും. ഭാര്യ: ലിസാമ്മ. മക്കൾ: ഷെർമി, ഷെവിൻ, നീതു, ഷെയ്‌സ്. മരുമക്കൾ: രഞ്ചൽ, ജോബി, എബി. കാഞ്ഞാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. TDD mltm 7 കുരുവിള (ബേബി 56)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.