മൂന്നാർ: സ്കൂൾ കൗൺസലറായ യുവതി വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തു. ശാന്തൻപാറ സ്റ്റേഷനിലെ ശ്യാംകുമാറിനെതിരെയാണ് ജില്ല പൊലീസ് മേധാവി നടപടിയെടുത്തത്. യുവതിയുടെ മരണത്തിൽ ശ്യാംകുമാറിന് ബന്ധമുണ്ടെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് സസ്പെൻഷൻ. ഡിസംബർ 15ന് വീട്ടിൽനിന്ന് മാറിനിന്ന യുവതി 30നാണ് തിരിച്ചെത്തിയത്. തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്യാംകുമാർ മുമ്പ് മൂന്നാർ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. പിന്നീട് ശാന്തൻപാറയിലേയ്ക്ക് മാറുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും മരണത്തിൽ ശ്യാംകുമാറിന് ബന്ധമുണ്ടെന്നുമുള്ള ആരോപണം ഉയർന്നതോടെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.