കാലടിയിൽ കൊതുകുശല്യം രൂക്ഷമായി

കാലടി: കാലടി ടൗണിൽ കൊതുകുശല്യം രൂക്ഷമായി. യഥാസമയങ്ങളിൽ കൊതുകിനെ തുരുത്താൻ ഫോഗിങ് നടത്താത്തതാണ് പെരുകാൻ കാരണം. വൈകീട്ട് അഞ്ച് മണി കഴിയുന്നതോടെ കച്ചവടക്കാർ കടകൾ അടച്ചുപോകുന്ന അവസ്ഥയാണ്. സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് കടയിൽ നിൽക്കാൻ സാധിക്കുന്നില്ല. ഓട്ടോ ഡ്രൈവർമാരും കാൽനടക്കാരും ബസ് കാത്തുനിൽക്കുന്നവരെയും കൊതുകുകൾ കൂട്ടത്തോടെയാണ് കടിക്കുന്നത്. ഇപ്പോൾ പകലും ശല്യമുണ്ട്. ഒരു വർഷത്തിൽ അധികമായി ഫോഗിങ് നടത്തിയിട്ടെന്ന് കച്ചവടക്കാർ പറയുന്നു. മകരവിളക്ക് പ്രമാണിച്ച് തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അയ്യപ്പഭക്തരും ഇവിടെ എത്തുന്നുണ്ട്. കോവിഡും ഒമിക്രോണും പടരുന്ന സാഹചര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയിൽ പ്രതിഷേധമുയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.