മൂവാറ്റുപുഴ: അന്തർ സംസ്ഥാനതൊഴിലാളി ബസിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര പരിക്കേറ്റ തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് അളകപ്പാപുരം വിനയ് നഗർ സ്ട്രീറ്റിൽ പ്രഭാകരൻ സേതുവിനാണ് (32) ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മടക്കത്താനം അച്ഛൻകവലയിലാണ് സംഭവം. റോഡരികിൽ ഏറെനേരം ബസ് കാത്തുനിൽക്കുന്നതുപോലെ കണ്ട പ്രഭാകരൻ സേതു പൊടുന്നനെ ബസിനു മുന്നിൽ ചാടി റോഡിൽ കിടക്കുകയായിരുന്നു. ബസ് ഇയാളുടെ ദേഹത്തിലൂടെ കയറിയിറങ്ങി. നാട്ടുകാർ ഉടൻ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.