ജോലിക്കിടെ പരിക്കേറ്റ ചുമട്ടുതൊഴിലാളികളുടെ കണക്ക് നൽകണമെന്ന് ഹൈകോടതി

കൊച്ചി: ജോലിക്കിടെ പരിക്കേറ്റ ചുമട്ടുതൊഴിലാളികളുടെ കണക്ക് തേടി ഹൈകോടതി. ചുമട്ടുതൊഴിലാളികൾ വർഷങ്ങൾ കഴിയുമ്പോൾ ആരോഗ്യപ്രശ്നമുള്ളവരായി മാറുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കണക്ക് ആവശ്യപ്പെട്ടത്. തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച ഹരജികൾ പരിഗണിക്കെവയാണ് കോടതിയുടെ നടപടി. ചുമട്ടുതൊഴിലെടുക്കുന്നതിനിടെ ഭർത്താവിന് പരിക്കേറ്റെന്ന് വ്യക്തമാക്കി നിരവധി സ്ത്രീകളുടെ കത്തുകൾ ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളും കോടതിയിലുണ്ട്. തലച്ചുമട് അവസാനിപ്പിക്കേണ്ട കാലമായെന്ന് നേരേത്ത മറ്റൊരു കേസിൽ പറഞ്ഞത് ചുമട്ടുതൊഴിലാളികളെ ഒഴിവാക്കാനല്ല, മേഖലയിൽ ആധുനീകരണം നടപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നാൽ, ഇതുസംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.