വഖഫ് ബോർഡ് നിയമനം: താൽക്കാലിക ഉറപ്പല്ല, പരിഹാരമാണാവശ്യമെന്ന് മെക്ക

കൊച്ചി: വഖഫ് ബോർഡ് നിയമന നിയമം പൂർണമായി പിൻവലിക്കാതെ പ്രശ്നപരിഹാരമാകില്ലെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി. നവംബർ 14ന് നിയമവകുപ്പ് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പരസ്യപ്പെടുത്തിയ നിയമം പിൻവലിച്ചശേഷം തുടർനടപടികൾ ബന്ധപ്പെട്ടവരുമായി ആലോചിച്ച് സർക്കാറിന് തീരുമാനിക്കാവുന്നതാണെന്നും അലി അഭിപ്രായപ്പെട്ടു. ഇന്ത്യയിലൊരിടത്തും ഒരു മത-ധർമ സ്ഥാപനത്തിൻെറ സംരക്ഷണമോ നടത്തിപ്പോ ഭരണകൂടങ്ങൾ ഏറ്റെടുക്കുകയോ ജീവനക്കാരുടെ നിയമനകാര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല. നിയമം മുഴുവനായും പിൻവലിക്കുന്നതുവരെ സമര-പ്രക്ഷോഭ പരിപാടികൾ തുടരുമെന്നും മെക്ക ജനറൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.