പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് ഭരണം നിലനിർത്തി

പിറവം: നഗരസഭ 14ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ഡോ. അജേഷ് മനോഹരൻ 26 വോട്ടിൻെറ ഭൂരിപക്ഷം നേടി വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി അരുൺ കല്ലറയ്ക്കൽ 478 വോട്ട് നേടിയപ്പോൾ ഡോ. അജേഷ് മനോഹൻ 504 വോട്ട് കരസ്ഥമാക്കി. നഗരസഭയിലെ എൽ.ഡി.എഫ് ഭരണം നിലനിർത്താൻ ഈ വിജയം കാരണമായി. ബി.ജെ.പിയുടെ ടി.സി. വിനോദിന് ആറു വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇടതുമുന്നണി പ്രതിനിധിയായിരുന്ന ജോർജ് നാരേകാടിൻെറ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 27 പേരുള്ള നഗരസഭ കൗൺസിലിൽ 13 വീതം അംഗങ്ങളുള്ള നിർണായക സാഹചര്യത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫിന് ഭരണം നിലനിർത്താൻ ഈ വിജയം അനിവാര്യമായിരുന്നു. ഇരുമുന്നണിയും പാർട്ടിയിലെ യുവനേതാക്കളെ തന്നെയായിരുന്നു അങ്കത്തിനിറക്കിയത്. ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും ഭരണം നിലനിർത്താൻ എൽ.ഡി.എഫും കച്ചമുറുക്കിയതോടെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു ഉപതെരഞ്ഞെടുപ്പായിരുന്നു പിറവം നഗരസഭയിൽ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.