പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയതായി സൂചന. വടക്കേക്കര പഴമ്പിള്ളിശേരിൽ രാജേന്ദ്രപ്രസാദിനെ മഹാരാഷ്ട്രയിലെ പനവേലിയിൽനിന്നാണ് പിടികൂടിയത്. പ്രതിപക്ഷ നേതാവിനെതിരെ ഒരു സ്ത്രീ അപവാദം പറയുന്ന വിഡിയോ പ്രചരിപ്പിച്ചതിനെതിരെ മുൻ നഗരസഭ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തെത്തുടർന്ന് രാജേന്ദ്രപ്രസാദ് ഒളിവിൽ കഴിയുകയായിരുന്നു. മുനമ്പം സി.ഐയുടെ നേതൃത്വത്തിലെ സംഘം മഹാരാഷ്ട്രയിൽ എത്തിയാണ് പിടികൂടിയത്. ചിറ്റാറ്റുകര സ്വദേശി ഇ.എം. നായിബിനെതിരെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.