മൂവാറ്റുപുഴ: അപകട ഭീതിയുയർത്തുന്ന നഗരത്തിലെ കോർമലക്കുന്നിൽ സ്ഥിതിചെയ്യുന്ന ജല ടാങ്ക് മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. കോർമലക്കുന്നിൻെറ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ സബ്മിഷന് ജലവിഭവ മന്ത്രിക്കുവേണ്ടി മറുപടി നൽകുകയായിരുന്നു കൃഷ്ണൻകുട്ടി. കോർമല സുരക്ഷക്ക് വിശദമായ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജല ജീവൻ മിഷൻ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഈ പദ്ധതിയിൽപെടുത്തി മൂവാറ്റുപുഴ ജലവിതരണ പദ്ധതിയുടെ പുനരുദ്ധാരണം നടക്കും. പദ്ധതിയിൽപെടുത്തി ടാങ്കിൻെറ സുരക്ഷ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ടാങ്ക് ബലപ്പെടുത്തുകേയാ ആവശ്യമെങ്കിൽ മാറ്റിസ്ഥാപിക്കുകേയാ ചെയ്യും. ഇവിടുത്തെ ഐ.ബി ബലപ്പെടുത്തി നവീകരിക്കാൻ സംസ്ഥാന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയുടെ പദ്ധതി ജല അതോറിറ്റി തയാറാക്കിയിട്ടുെണ്ടന്നും മന്ത്രി അറിയിച്ചു. ജല ജീവൻ മിഷൻ പദ്ധതിയുടെ പൂർത്തീകരണത്തോടെ മൂവാറ്റുപുഴയുടെ ശുദ്ധജലക്ഷാമം പൂർണമായി പരിഹാരമാകും. കോർമല നിലവിലെ സ്ഥിതിയിൽ സുരക്ഷിതമാണ്. വിദഗ്ധ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സുരക്ഷക്കായി കുറഞ്ഞ അളവിലാണ് ഇവിടെ വെള്ളം സംഭരിക്കുന്നത്. ഇത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 2001ൽ സ്ഥാപിച്ച ടാങ്കിന് 10 ലക്ഷം ലിറ്ററാണ് കപ്പാസിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.