റാന്നി: ശക്തമായ മഴയിൽ . വെള്ളക്കെട്ടും കുഴികളുംകൊണ്ട് നിറഞ്ഞ റോഡിൽ കാൽനടപോലും ദുസ്സഹമായി. ചെട്ടിമുക്ക് മുതൽ പൊന്തൻപുഴ വരെ എട്ട് കി.മീറ്ററാണ് ഏറെ തകർന്നത്. തെള്ളിയൂർ-വലിയകാവ് പൊന്തൻപുഴ എന്ന പേരിൽ ഇത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. 12 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ ലക്ഷ്യമിട്ട റോഡിൻെറ വിശദ രൂപരേഖപോലും ഇതുവരെ തയാറായില്ല. പുനലൂർ-മൂവാറ്റുപുഴ പാത വികസനത്തിന് ഗതാഗതം തിരിച്ചുവിട്ടതോടെയാണ് വലിയകാവ് ഭാഗം പൂർണമായി തകർന്നത്. ഉന്നത നിലവാരത്തിൽ ടാറിങ് നടത്താൻ ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും ഫലം ചെയ്തില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ശബരിമല വികസന പദ്ധതിയിൽ വലിയകാവ് റോഡ് തഴയപ്പെടുകയായിരുന്നു. മഴകൂടി എത്തിയതോടെ ഇരുചക്ര വാഹനയാത്രയാണ് ഏറ്റവും ദുഷ്കരമായത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാർ നിവേദനം നൽകി. Ptl rni 1road ഫോട്ടോ: മഴയിൽ തകർന്ന റാന്നി-വലിയകാവ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.