കൊച്ചി: വിരമിക്കാന്‍ 15 മാസം മാത്രം അവശേഷിക്കേ സ്വന്തം സ്ഥലത്തുള്ള ഓഫിസിൽ തന്നെ തുടരാൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥന് ഇടക്കാല ഉത്തരവിലൂടെ അനുമതി. തൊടുപുഴയില്‍നിന്ന് മൂഴിയാറിലേക്കുള്ള സ്ഥലംമാറ്റം ചോദ്യം ചെയ്‌ത് ചീഫ് എന്‍ജിനീയര്‍ ഡി. മനോജ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വൈദ്യുതി ബോര്‍ഡിൻെറ തൊടുപുഴയിലെ ഓഫിസിൽ തന്നെ തുടരാനാണ് ജസ്റ്റിസ് അനു ശിവരാമൻ മനോജിന് അനുമതി നൽകിയത്. കണ്ണൂരിലും മറ്റും ജോലി ചെയ്‌ത് തൊടുപുഴയില്‍ എത്തിയിട്ട് ഏഴു മാസമേ ആയിട്ടുള്ളൂവെന്ന് ഹരജിയിൽ പറയുന്നു. മൂന്നുവര്‍ഷം അവിടെ തുടരാമെന്നിരിക്കേയാണ് സ്ഥലംമാറ്റം. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റം റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിയില്‍ വൈദ്യുതി ബോര്‍ഡിനോട് കോടതി വിശദീകരണവും തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.