ടാറ്റയുടെ മിച്ചഭൂമി പിടിച്ചെടുത്ത് കൈമാറണമെന്ന് പെട്ടിമുടി ഇരകൾ; ൈഹകോടതി സർക്കാറിൻെറ വിശദീകരണം തേടി കൊച്ചി: കണ്ണൻ ദേവൻ ഹിൽസിൽ ടാറ്റ കമ്പനിയുടെ പക്കലുള്ള മിച്ചഭൂമി പിടിച്ചെടുത്ത് പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്ത ഇരകൾക്കും ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും കൈമാറണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിൻെറ വിശദീകരണം തേടി. ദുരന്തമുണ്ടായ മൂന്നാർ പെട്ടിമുടി നെയമക്കാട് എസ്റ്റേറ്റിലെ താമസക്കാരായ ഷൺമുഖനാഥൻ, മഹേന്ദ്രൻ തുടങ്ങി ഒമ്പത് പേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻെറ നിർദേശം. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ പുനരധിവാസത്തിന് എട്ട് കുടുംബങ്ങൾക്ക് നൽകിയ സ്ഥലം വാസയോഗ്യമല്ലാത്തതിനാൽ അനുയോജ്യമായത് കണ്ടെത്തി ഭൂരഹിതർക്ക് കൈമാറാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. ജസ്റ്റിസ് കൃഷ്ണൻ നായർ സമിതി റിപ്പോർട്ട് പ്രകാരം കണ്ണൻ ദേവൻ ഹിൽസിൽ ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയിൽ തോട്ടം തൊഴിലാളികളടക്കം ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകാൻ 2018ൽ സർക്കാർ ഉത്തരവിട്ടിരുന്നതായി ഹരജിയിൽ പറയുന്നു. ഉത്തരവ് വന്ന് രണ്ടര വർഷം കഴിഞ്ഞിട്ടും ഒരു സൻെറ് പോലും കൈമാറുകയോ പദ്ധതി നടപ്പാവുകയോ ചെയ്തിട്ടില്ല. ഇൗ ഉത്തരവ് നടപ്പാക്കിയിരുന്നെങ്കിൽ പെട്ടിമുടിയിൽ 70ഓളം പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. പെട്ടിമുടി ദുരന്ത ഇരകൾക്ക് 32 കിലോമീറ്റർ അകലെ കുട്ടിയാറിൽ ദുർഘടമായ മലമ്പ്രദേശത്ത് അനുവദിച്ച സ്ഥലത്തും ഉരുൾെപാട്ടൽ സാധ്യതയുണ്ട്. തോട്ടം തൊഴിലാളികളുടെ ചേരിപ്രദേശമുണ്ടാക്കി കേരളത്തിലെ 'ധാരാവി'യാക്കി അത് മാറ്റാനാണ് പ്ലാേൻറഷൻ കമ്പനികൾ സർക്കാറുമായി ചേർന്ന് ശ്രമിക്കുന്നത്. 19,000ഓളം ഏക്കർ മിച്ചഭൂമി ൈകവശം വെച്ചാണ് തോട്ടം തൊഴിലാളികൾക്ക് വീട് വെക്കാൻ കണ്ണൻദേവൻ കമ്പനി ഒരു തുണ്ടുപോലും വിട്ടുെകാടുക്കാത്തത്. 220 ഏക്കർ മിച്ചഭൂമി 350ഓളം കുടുംബങ്ങൾക്കായി െക.ഡി.എച്ച് ആക്ട് പ്രകാരം ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയെങ്കിലും ഇതുവരെ മറുപടി തന്നിട്ടില്ല. 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാൻ നിയമപരമായി കഴിയില്ലെന്നിരിക്കെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നേടി 58,769 ഏക്കറാണ് കണ്ണൻ ദേവൻ കമ്പനി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. പൊതുതാൽപര്യം സംരക്ഷിക്കാത്ത സാഹചര്യത്തിൽ ഈ ഇളവ് യുക്തിഹീനവും വിവേചനപരവുമാണ്. കണ്ണൻദേവൻ ഹിൽസിലെ 92 ഗ്രാമങ്ങളും ഹരജിക്കാരുടെ പൂർവികരാണ് വികസിപ്പിച്ചത്. മറ്റൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യണമെന്നാണ് ആവശ്യം. 1971ലെ കണ്ണൻദേവൻ ഹിൽസ് (റിസംപ്ഷൻ ഓഫ് ലാൻഡ്സ്) ആക്ട് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കുക, കൂടുതൽ ഭൂമി കൈവശം വെക്കാൻ അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.