ബംഗളൂരു: ബംഗളൂരുവിൽനിന്ന് മൂന്നാറിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനു നേരെ മൈസൂരുവിനടുത്ത മാണ്ഡ്യയിൽ ആക്രമണം. തിങ്കളാഴ്ച വൈകീട്ട് നാലിന് പുറപ്പെട്ട കെ.എൽ. 15 എ 2377 ബസിന് നേരെ വൈകുന്നേരം 5.30 ന് എലിയൂര്‍ സര്‍ക്കിളിലായിരുന്നു സംഭവം. പിറകെവന്ന കാറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ബസിന്‍റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. സ്വിഫ്റ്റ് ഡ്രൈവര്‍ സനൂപിനെയും മർദിച്ചു. കാറിൽ വന്നയാളും പിന്നാലെ ബെക്കിലെത്തിയ യുവാവുമാണ് അക്രമത്തിനു പിന്നിൽ. പൊലീസില്‍ പരാതി നല്‍കി. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. പ്രതിയെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി. കേരള ബസുകൾക്കുനേരെ മാണ്ഡ്യയിലും സമീപപ്രദേശങ്ങളിലും ഇത്തരം അക്രമസംഭവങ്ങൾ വ്യാപകമാണ്. സംഭവത്തിൽ ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകം പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.