തിരുവനന്തപുരം: രണ്ട് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഗവർണർ രൂപവത്കരിച്ച കമ്മിറ്റി വി.സി നിയമനത്തിനുള്ള നിയമപ്രകാരമുള്ള സെർച് കം സെലക്ഷൻ കമ്മിറ്റിയല്ലെന്ന് സർക്കാർ നിയോഗിച്ച സർവകലാശാല നിയമപരിഷ്കാര കമീഷൻ അംഗം അഡ്വ. പി.സി. ശശിധരൻ. കമീഷൻ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കവേയാണ് വിമർശനം. മൂന്നംഗങ്ങളെ ഉൾപ്പെടുത്തി മാത്രമേ കമ്മിറ്റി രൂപവത്കരിക്കാനാകൂ. നിശ്ചിത അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന സമിതി മാത്രമേ നിയമപ്രകാരമുള്ള സെർച് കമ്മിറ്റിയാവൂ. സർക്കാർ ശിപാർശ ചെയ്യുന്നയാളെ ചാൻസലറുടെ പ്രതിനിധിയായി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന കമീഷൻ നിർദേശം യു.ജി.സി റെഗുലേഷന് വിരുദ്ധമല്ലെന്നും വിവിധ സർവകലാശാലകളുടെ ഹൈകോടതിയിലെ സ്റ്റാൻഡിങ് കോൺസൽ കൂടിയായ ശശിധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.