കോട്ടയം: നാഗമ്പടത്ത് . ഒറീസ ഗൻജാം ജില്ലയിൽ ബുർദ ശിശിറാണ് (27) കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം റെയിൽവേ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഒറീസ ബറംപൂർ ബറോദ്ദ രാജേന്ദ്ര ഗൗഡയെ (40) അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ നാഗമ്പടം ഗുഡ്‌ഷെഡ് റോഡിൽ റെയിൽവേ നിർമാണപ്രവൃത്തികൾക്ക് മണ്ണെടുക്കുന്ന സ്ഥലത്താണ് സംഭവം. രാജേന്ദ്ര ഗൗഡ ഒരു വർഷം മുമ്പാണ് കോട്ടയത്ത് ജോലിക്ക് എത്തിയത്. ശിശിർ നാലു മാസം മുമ്പും. രാജേന്ദ്ര ഗൗഡയുടെ ഭാര്യയെും മകളെയും ഉപദ്രവിച്ച ശേഷമാണ് ശിശിർ കേരളത്തിലേക്ക് വന്നത്. ഇതിന്‍റെ വൈരാഗ്യം രാജേന്ദ്രക്കുണ്ടായിരുന്നു. ഇക്കാര്യം ചർച്ച ചെയ്ത് തീർക്കാമെന്നു പറഞ്ഞാണ് രാജേന്ദ്ര ഗൗഡ അയർക്കുന്നം ഭാഗത്ത് കൂലിപ്പണി ചെയ്യുന്ന ശിശിറിനെ ഫോൺ ചെയ്ത് നാഗമ്പടത്തേക്ക് വിളിച്ചുവരുത്തിയത്. നാഗമ്പടം വ്യവസായ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും രാജേന്ദ്രഗൗഡ ശിശിറിനെ വെട്ടുകയുമായിരുന്നു. കഴുത്തിനുപിറകിലാണ് വെട്ടേറ്റത്. തുടർന്ന് രാജേന്ദ്ര ഗൗഡ തൊട്ടടുത്ത റെയിൽവേ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ് വെട്ടിയതെന്നാണ് രാജേന്ദ്ര ഗൗഡ പൊലീസിനോടു പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിനുശേഷമേ അറിയാനാകൂ എന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. പ്രതിയെ ഈസ്റ്റ് പൊലീസിന് കൈമാറി. മൃതദേഹം ഇൻക്വസ്റ്റിനുശേഷം ജില്ല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.