കൊച്ചി: വടുതല കായലിലെ ചളിബണ്ട് നീക്കുന്നത് സംബന്ധിച്ച പഠനത്തിന് ജലവിഭവ സെക്രട്ടറി പ്രണവ് ജ്യോതിനാഥിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഉന്നതതല സമിതിയിൽനിന്ന് പോർട്ട് ട്രസ്റ്റ് സൂപ്രണ്ടിങ് എൻജിനീയർ സി.എ. ഫിലോയെ ഒഴിവാക്കണമെന്ന ആവശ്യം ഹൈകോടതി അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്നും പകരം മറ്റൊരാളെ നിർദേശിക്കണമെന്നുമുള്ള ആവശ്യം പോർട്ട് ട്രസ്റ്റ് ഉന്നയിക്കുകയായിരുന്നു. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ടും മൂന്ന് മാസത്തിനകം അന്തിമ റിപ്പോർട്ടും നൽകണമെന്ന നിർദേശത്തോടെയാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉന്നതതല സമിതിക്ക് രൂപം നൽകിയത്. സമിതി ജൂൺ 14ന് യോഗം ചേർന്നതിന്റെ വിവരങ്ങളും ഹൈകോടതിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.