കൂത്താട്ടുകുളം: ക്ഷേത്രദർശനത്തിനെത്തിയ ഭക്തക്ക് റോഡിൽനിന്ന് ലഭിച്ച പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനൽകി. കൂത്താട്ടുകുളം സുപ്രിയയിൽ സുമ നാരായണൻ ഓണംകുന്ന് ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടയാണ് കൂത്താട്ടുകുളം ചാരംചിറ കയറ്റത്തിൽ റോഡിൽനിന്ന് പഴ്സ് ലഭിച്ചത്. ഓണംകുന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. വല്ലാർപാടം ട്രാൻസ്പോർട്ടിങ് കമ്പനിയിൽ കണ്ടെയ്നർ ലോറി ഡ്രൈവറായ ഉഴവൂർ മുപ്രാപ്പിള്ളിൽ ഷിബു ജോസഫിന്റേതാണ് പണവും രേഖകളുമടങ്ങിയ പഴ്സ് എന്ന് കണ്ടെത്തി. ക്ഷേത്രത്തിൽ എത്തിയ ഷിബു വനിത സമാജം കമ്മിറ്റി അംഗം കൂടിയായ സുമ നാരായണനിൽനിന്ന് പഴ്സ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.