ന്യൂഡൽഹി : തെരുവ്നായ്ക്കൾക്ക് ഭക്ഷണത്തിനും പൗരന്മാർക്ക് അത് നൽകാനുമുള്ള അവകാശമുണ്ടെന്ന ഡൽഹി ഹൈകോടതിയുടെ വിധി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. തെരുവ്നായ് ശല്യം വർധിക്കുമെന്ന സന്നദ്ധസംഘടനയായ 'ഹ്യൂമെയ്ൻ ഫൗണ്ടേഷൻ ഫോർ പീപ്ൾ ആൻഡ് അനിമൽസ്' നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ വിധി സ്റ്റേ ചെയ്തിരുന്നത്. രണ്ട് സ്വകാര്യ കക്ഷികൾ ഉൾപ്പെട്ട സിവിൽ കേസിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നും സന്നദ്ധസംഘടനകൾക്ക് തുടർന്നുള്ള നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്നും ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.