ജപ്തി വിവാദം: മൂവാറ്റുപുഴ അർബൻ ബാങ്കിന് പുതിയ ചെയർമാൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാനായി സി.പി.എം ഏരിയ സെന്റർ അംഗവും സി.ഐ.ടി.യു നേതാവുമായ സി.കെ. സോമനെ നിയമിച്ചു. ജപ്തി വിവാദത്തെ തുടർന്ന് ചെയർമാനായിരുന്ന ഗോപി കോട്ടമുറിക്കൽ രാജിവെച്ച ഒഴിവിലാണ് നിയമനം. 12 വർഷമായി ബാങ്ക് ഡയറക്ടറായ സി.കെ. സോമൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറിയാണ്. യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം, ഹൗസിങ് സഹകരണ സംഘം പ്രസിഡന്റ് യു.ആർ. ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. 40 വർഷമായി നഗരത്തിലെ പ്രസിലെ ജീവനക്കാരനാണ് സോമൻ. ജപ്തി വിവാദത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്ന രണ്ടുപേരെ തിരിച്ചെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ പായിപ്രയിൽ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ദലിത് കുടുംബത്തിലെ മൂന്ന് പെൺകുട്ടികളെ അടക്കം തെരുവിൽ ഇറക്കിവിട്ട് ഏപ്രിൽ രണ്ടിനാണ് അർബൻ ബാങ്ക് വീട് ജപ്തി ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്നാണ് ഗോപി കോട്ടമുറിക്കൽ ബാങ്ക് ചെയർമാൻ സ്ഥാനം രാജിവെച്ചത്. സംഭവത്തെ തുടർന്ന് ബാങ്ക് സി.ഇ.ഒയായിരുന്ന ജോസ് കെ. പീറ്ററും രാജിവെച്ചിരുന്നു. പായിപ്ര വലിയ പറമ്പിൽ അജേഷിന്റ വീടാണ് ഏപ്രിൽ രണ്ടിന് ജപ്തി ചെയ്തത്. സംഭവമറിഞ്ഞ് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എ, വീടിന്റ പൂട്ട് തകർത്ത് രാത്രി കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചിരുന്നു. ചിത്രം EKG ck soman -സോമൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.