തൃപ്പൂണിത്തുറ: നഗരസഭ അതിര്‍ത്തിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 17ഓളം ഹോട്ടലുകളില്‍ നിന്നുമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ഈടാക്കിയത്. കുമരകം റസ്റ്റാറന്‍റ്, റോയല്‍ ബേക്കേഴ്‌സ്, മൈ ബേക്ക് തിരുവാങ്കുളം, തമ്പ് റസ്റ്റാറന്‍റ്, സരോവരം ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്ന് 41,000 രൂപയും ലൈസന്‍സില്ലാതെ വ്യാപാരം നടത്തിയതിനും മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിനുമായി ജൂലിയ റസ്റ്റാറന്‍റില്‍നിന്ന് 25,000 രൂപയും പിഴചുമത്തി. കൂടാതെ മലിനജലം കാനയിലേക്ക് ഒഴുക്കിയതിന് രണ്ടു ഹോട്ടലുകള്‍ക്കെതിരെയും നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തതിന് ആറു സ്ഥാപനങ്ങള്‍ക്കെതിരെയും പിഴചുമത്തിയതായി ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ സി.എ. ബെന്നി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.